പ്രണയ ലിഖിതങ്ങൾ
നാം പാടത്ത് കൊരുത്ത രണ്ട് കാക്കപ്പൂവുകൾ ആണെന്ന് കരുതുക, എന്തായിരിക്കും നാം ചെയ്യുന്നുണ്ടാവുക? അല്ലെങ്കിൽ വരിവെച്ച് പോകുന്ന ഉറുമ്പിൻ കൂട്ടത്തിലെ തോളോട് തോൾ ചേർന്ന രണ്ട് ഉറുമ്പുകൾ, ഒരു ആമ്പൽ കുളത്തിൽ മുങ്ങാം കുഴിയിടുന്ന രണ്ടു തവളകൾ, അതുമല്ലെങ്കിൽ ദേശാടനം നടത്തുന്ന രണ്ടു പറവകൾ, അല്ലെങ്കിൽ വേണ്ട പെയ്യാൻ മടിച്ച രണ്ടു മേഘങ്ങൾ .... ഏതു രൂപത്തിൽ ആയിരുന്നാലും ഏത് കാലത്തിൽ ആയിരുന്നാലും നാം ചുംബിച്ചു കൊണ്ടിരിക്കും. കടുത്ത പ്രണയത്തിലായ രണ്ടു കമിതാക്കൾക്ക് മറ്റെന്ത് ചെയ്യുവാനാവും?
ഉപമകൾ കൊണ്ട് നിന്റെ പ്രേമത്തെ രേഖപ്പെടുത്താൻ ഞാനിനി ശ്രമിക്കയില്ല,
രണ്ടു ഹൃദയങ്ങളെ ചേർത്തിണക്കിയ കാലത്തിന്റെ മന്ത്രികതയെ പ്രണയം എന്നിനി ഞാൻ വിളിക്കയില്ല, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന പതിവു പല്ലവി പാടുകയില്ല,
ദൂര സമയങ്ങളെ മാച്ചു കളയുന്ന
ചുണ്ടുകളുടെ അമർന്നു ചേരലിനെ
ചുംബനമെന്ന് ഒറ്റുകയില്ല
നിത്യത വിരിയുന്ന ഈ ഋതുവിനെ വസന്തമെന്ന് വാഴ്ത്തുകയില്ല.
നിന്നെ ഓർക്കുമ്പോൾ
ഒരു വെണ് മേഘം എന്റെ കവിളിൽ ഉരസുന്നു.
നിന്റെ നിറഞ്ഞ പീലികൾ ചുണ്ടിൽ തൊടുന്നു
ഇടവഴികൾ നനഞ്ഞുപോകുന്നു
മരങ്ങൾ ഈറനുടുത്ത് നിൽക്കുന്നു
രാപ്പാടി നിശ്ശബ്ദയായിരിക്കുന്നു.
നമ്മുടെ …
ഉപമകൾ കൊണ്ട് നിന്റെ പ്രേമത്തെ രേഖപ്പെടുത്താൻ ഞാനിനി ശ്രമിക്കയില്ല,
രണ്ടു ഹൃദയങ്ങളെ ചേർത്തിണക്കിയ കാലത്തിന്റെ മന്ത്രികതയെ പ്രണയം എന്നിനി ഞാൻ വിളിക്കയില്ല, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന പതിവു പല്ലവി പാടുകയില്ല,
ദൂര സമയങ്ങളെ മാച്ചു കളയുന്ന
ചുണ്ടുകളുടെ അമർന്നു ചേരലിനെ
ചുംബനമെന്ന് ഒറ്റുകയില്ല
നിത്യത വിരിയുന്ന ഈ ഋതുവിനെ വസന്തമെന്ന് വാഴ്ത്തുകയില്ല.
നിന്നെ ഓർക്കുമ്പോൾ
ഒരു വെണ് മേഘം എന്റെ കവിളിൽ ഉരസുന്നു.
നിന്റെ നിറഞ്ഞ പീലികൾ ചുണ്ടിൽ തൊടുന്നു
ഇടവഴികൾ നനഞ്ഞുപോകുന്നു
മരങ്ങൾ ഈറനുടുത്ത് നിൽക്കുന്നു
രാപ്പാടി നിശ്ശബ്ദയായിരിക്കുന്നു.
നമ്മുടെ …